
മയ്യില്‍ : കുറ്റ്യാട്ടൂര്‍ മാമ്പഴത്തിന് ഭൗമസൂചിക പദവി ലഭിച്ചതോടെ ഇവിടുത്തെ കര്‍ഷകര്‍ക്ക് കയറ്റുമതി വഴി മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുറ്റ്യാട്ടൂര്‍ ഗ്രാമം.
പഞ്ചായത്തിലെ മാങ്ങ കര്‍ഷകര്‍ക്കാവശ്യമായ സാമ്പത്തിക സഹായവും വര്‍ദ്ധിക്കും. ക്ലസ്റ്റര്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനം വഴി മാങ്ങ ഉത്പാദനത്തിലും വിപണനത്തിലും വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നും ഇവരുടെ പ്രതീക്ഷയാണ്.
മാങ്ങയെന്നാല്‍ കുറ്റ്യാട്ടൂര്‍ കഴിഞ്ഞേയുള്ളൂ കണ്ണൂരുകാര്‍ക്ക്. കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ 200 ഹെക്ടറില്‍ പരന്നു കിടന്നിരുന്ന ആ മാമ്പഴ സമൃദ്ധിക്ക് ഭൗമ സൂചികപദവി. ജില്ലയില്‍ നിന്നുള്ള ഏഴോം നെല്ലിന് ഭൗമസൂചിക പട്ടികയില്‍ ഇടംനേടിയതിനു പിന്നാലെയാണ് കുറ്റ്യാട്ടൂര്‍ മാങ്ങയും ദേശസൂചിക രജിസ്ട്രേഷനിലേക്ക് ഇടം നേടിയത്.
കുറ്റ്യാട്ടൂര്‍ പഞ്ചായത്ത്, കൃഷി വകുപ്പ്, കുറ്റ്യാട്ടൂര്‍ മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി പദവി ലഭിക്കുന്നതിനുള്ള പരിശ്രമം തുടരുകയായിരുന്നു. കേരളത്തിന്റെ കൂടുതല്‍ കാര്‍ഷികോത്പന്നങ്ങള്‍ ഭൗമ സൂചികാ രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഭാഗമായാണ് കുറ്റ്യാട്ടൂര്‍ മാങ്ങയ്ക്കും ഭൗമ സൂചിക പദവി ലഭിച്ചത്.
ഈ മാമ്പഴം കുറ്റ്യാട്ടൂര്‍, കൂടാളി, കുഞ്ഞിമംഗലം, മയ്യില്‍, ആറളം, മുണ്ടേരി എന്നി പഞ്ചായത്തുകളിലായി 350 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. നമ്പ്യാര്‍ മാങ്ങ എന്നപേരിലും ഈ മാങ്ങ അറിയപ്പെടുന്നുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്ന കുറ്റ്യാട്ടൂര്‍ മാങ്ങയ്ക്ക് രജിസ്ട്രേഷന് ലഭിച്ചതോടെ മറ്റ് ദേശങ്ങളിലും വിപണി ലഭ്യമാകും.
കൂടുതല്‍ നാരുകളുള്ള ഇനം
കാര്‍ഷിക സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്‍ ജി.ഐ രജിസ്ട്രാര്‍ മുഖേനയാണ് കുറ്റ്യാട്ടൂര്‍ മാമ്പഴത്തിന് ഭൗമസൂചിക പദവി ലഭിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാങ്ങ ഉത്പാദിപ്പിക്കുന്ന ആന്ധ്രാപ്രദേശില്‍ നടത്തിയ ഗവേഷണത്തിലാണ് മാങ്ങയുടെ കൂടുതല്‍ ഗുണഫലങ്ങള്‍ പുറം ലോകം അറിഞ്ഞത്. കുറ്റ്യാട്ടൂര്‍ ഇനം മാമ്പഴം കൂടുതല്‍ നാരുകള്‍ ഉള്ളതും നല്ല മധുരമുള്ളതുമാണ്. ഒരു മാങ്ങ ഏകദേശം നാനൂറു മുതല്‍ 600 ഗ്രാം വരെ തൂക്കമുണ്ടാകും.
‘കേന്ദ്ര ഭൗമസൂചിക രജിസ്ട്രേഷന് കമ്മിറ്റിക്ക് മുമ്പില്‍ കുറ്റ്യാട്ടൂര്‍ മാമ്പഴത്തിന്റെ സവിശേഷതകളും പ്രത്യേകതകളും അവതരിപ്പിക്കുകയും റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ വിശദമായി പഠിക്കുകയും മാങ്ങയുടെ ഗുണമേന്മകള് പരിശോധിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് കുറ്റ്യാട്ടൂര്‍ മാമ്പഴത്തിനു ഭൗമ സൂചിക പദവി നല്‍കിയിട്ടുള്ളത്. ‘
കെ.കെ. ആദര്‍ശ്, കൃഷി ഓഫീസര്‍, കുറ്റ്യാട്ടൂര്‍
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- ബൈക്കും കാറും കൂട്ടിയിടിച്ചു; കണ്ണൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു
- കണ്ണൂര്‍ നഗരത്തില്‍ ഒഴിപ്പിക്കാനെത്തിയ കോര്പറേഷന് ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മില്‍ ഉന്തും തള്ളും; ഒടുവില്‍ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം
You must be logged in to post a comment.