
പയ്യന്നൂര്‍: പയ്യന്നൂരില്‍ കൈക്കൂലി കേസില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റിലായതിനുപിന്നാലെ കടുത്ത നടപടികളുമായി വിജിലന്‍സ്.
സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്കൂളിലും വിജിലന്‍സ് റെയ്ഡ് നടത്തി. പിലാത്തറ ചുമടുതാങ്ങിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്കൂളിലാണ് ബുധനാഴ്ച വൈകീട്ട് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിെന്റ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
പരിശോധനയില്‍ 22ഓളം രേഖകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യന്നൂര്‍ ആര്.ടി ഓഫിസിലെത്തിയ വിജിലന്‍സ് സംഘം എ.എം.വി.ഐ കരിവെള്ളൂര്‍ തെരുവിലെ പി.വി. പ്രസാദിനെ (43) കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടികൂടിയത്.
വാഹനത്തിെന്റ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷകരോട് പണം ആവശ്യപ്പെടുന്നുവെന്ന വിവരത്തിെന്റ അടിസ്ഥാനത്തില്‍ ഇയാള്‍ രണ്ട് മാസമായി വിജിലന്‍സിെന്റ നിരീക്ഷണത്തിലായിരുന്നു. രണ്ട് വണ്ടികളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് സമീപിച്ച ഇടപാടുകാരനോട് ഓരോ വാഹനത്തിനും 3000രൂപ വീതം നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുവത്രെ.
രണ്ടുതവണ തുകയുമായി വാഹന ഉടമ എത്തിയെങ്കിലും അതുപോരെന്നുപറഞ്ഞ് ഒഴിവാക്കി. ഇതേത്തുടര്‍ന്നാണ് സംഭവം വിജിലന്‍സിെന്റ ശ്രദ്ധയില്‍പെടുത്തിയത്. വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടിയ 6000 രൂപയുമായി വാഹന ഉടമയെ പ്രസാദിെന്റ അടുത്തേക്ക് അയച്ചു.
പണം വാങ്ങിയ പ്രസാദ് ഉടന്‍ ഓഫിസിെന്റ താഴെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരന് കൈമാറുകയായിരുന്നുവത്രെ. മുണ്ടുടുത്ത് ആര്.ടി ഓഫിസ് പരിസരത്ത് നിലയുറപ്പിച്ച വിജിലന്‍സ് ഡിവൈ.എസ്.പി ഉള്‍പ്പെട്ട സംഘം ഉടനെത്തി പ്രസാദിനെ പിടികൂടി.
ഇതുമായി ബന്ധപ്പെട്ട കേസിലാണ് ചുമടുതാങ്ങിയിലെ ഡ്രൈവിങ് സ്കൂളിലും റെയ്ഡ് നടത്തിയത്. കൈക്കൂലി കേസില്‍ അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയിലായതോടെ പയ്യന്നൂര്‍ ആര്.ടി ഓഫിസുമായി ബന്ധപ്പെട്ടുള്ള നിരവധി ക്രമക്കേടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ചുമടുതാങ്ങിയിലെ ഡ്രൈവിങ് സ്കൂള്‍ ഉടമ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായി ചേര്‍ന്ന് ആര്.ടി ഓഫിസില്‍ അവിഹിതമായി ഇടപെട്ട് കാര്യങ്ങള്‍ നേടിയതായി തെളിഞ്ഞിട്ടുണ്ട്. എ.എം.വി.ഐയെ പിടികൂടിയതിനുപിന്നാലെ കരിവെള്ളൂരിലെ വീട് റെയ്ഡ് ചെയ്ത് 69,000 രൂപയും സ്ഥലം വാങ്ങിയതിെന്റ രേഖയും ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.
പരാതിക്കാരന് നല്കിയ 6000 രൂപ കൂടാതെ 4500 രൂപയും സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരനില്‍നിന്നാണ് വിജിലന്‍സ് കണ്ടെടുത്തത്. ഫിനോഫ്തലിന്‍ കൈയില്‍ പുരളാതിരിക്കാനാണത്രെ തുക മറ്റൊരു സ്ഥാപനത്തില്‍ നല്‍കുന്നത്. അന്വേഷണം പൂര്‍ത്തിയാവുമ്പോഴേക്കും കൂടുതല്‍ പേര് പ്രതിപ്പട്ടികയില്‍ എത്തുമെന്നാണ് സൂചന.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
You must be logged in to post a comment.