മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ റിമാൻ്റിൽ; വീട്ടിലും റെയ്ഡ് പണവും രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തു

പയ്യന്നൂര്‍: കൈക്കൂലി പണവുമായി വിജിലൻസ് സംഘം പിടികൂടിയ പയ്യന്നൂരിലെ സബ് റീജിയണൽ മോട്ടോർ വെഹിക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ കരിവെള്ളൂർ തെരുസ്വദേശി പി.വി.പ്രസാദിനെ (44) കണ്ണൂർ വിജിലൻസ് ഡിവൈഎസ്.പി. ബാബു പെരിങ്ങേത്ത് അറസ്റ്റു ചെയ്തു.

തലശേരി വിജിലൻസ് കോടതി റിമാൻ്റു ചെയ്തു. നവമ്പർ ഒന്നുവരെ റിമാൻറു ചെയ്ത കോടതി കണ്ണൂർ സബ് ജയിലിലേക്ക് അയച്ചു. നിരവധി അഴിമതിയുടെയും ക്രമക്കേടുകളുടെയും പേരിൽ നേരത്തെ വകുപ്പ് തല നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ കഴിഞ്ഞ മാസം വിജിലൻസ് ഡിവൈഎസ്.പി. വിളിച്ചു വരുത്തി താക്കീതു ചെയ്തിരുന്നു.

ഫിനോഫ്ത്തിലിൻ പുരട്ടി നൽകിയ കൈകൂലി പണം കെട്ടിടത്തിൻ്റെ താഴെ പ്രവർത്തിക്കുന്ന വ്യാപാരിക്ക് പ്രതി കൈമാറിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു ഈ തുകയിൽ 5000 രൂപ വ്യാപാരി ചെലവഴിച്ചതായും തെളിഞ്ഞു ഇതിൻ്റെസിസിടിവി ദൃശ്യം വിജിലൻസ് കണ്ടെത്തി.

ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൽ പ്രതി ചേർക്കുമെന്ന് അന്വേഷണ സംഘം സൂചന നൽകി. ഫിനോഫ്ത്തലിൻ പുരട്ടിയ പണം കണ്ടെത്തിയപ്പോൾ വിളറിയ ഉദ്യോഗസ്ഥൻ ഇത് സാനിറ്റൈസർ കൊണ്ട് കൈകഴുകിയപ്പോൾ സംഭവിച്ചതാണെന്ന് വിജിലൻസ് സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തി. ഓഫീസ് അക്കൗണ്ടിൽ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥൻ്റെ പേഴ്‌സിൽ 1630 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.

സ്വന്തം കാറിൽ നിന്ന് മദ്യവും വിജിലൻസ് പിടികൂടി. തുടർന്ന് കരിവെള്ളൂർ തെരുവിലെ വീട്ടിലും സംഘം റെയ്ഡ് നടത്തി.അവിടെ വെച്ച് 69,500 രൂപയും സമീപകാലത്തായി തെരു കുതിരുമ്മലിൽ വാങ്ങിയ റോഡരികിലെ ലക്ഷങ്ങളുടെ വില മതിക്കുന്ന സ്ഥലത്തിൻ്റെ രേഖകളും അവിടെ പണിയുന്ന വീടിൻ്റെ പ്ലാനും വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു.

വീട്ടിൽ നിന്നും കണ്ടെടുത്ത പണത്തെ കുറിച്ച് മാതാവ് പണയം വെച്ച പണമെന്നും മകൻ കുറിയിൽ കിട്ടിയ പണമെന്നും വ്യത്യസ്ഥ മൊഴികൾ നൽകി വിജിലൻസ് സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സ്ഥലരേഖയും പണവും വീടിൻ്റെ പ്ലാനും വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻ്റ് റിപ്പോർട്ടിൽപ്പെടുത്തിയിട്ടുണ്ട്. റെയ്ഡ് രാത്രി എട്ട് മണി വരെ തുടർന്നു.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started