
കണ്ണൂർ: തീവണ്ടിയാത്രക്കാർ അടിപ്പാത കടക്കാൻ വള്ളമിറക്കേണ്ട അവസ്ഥയിലാണ്. മഴയൊന്ന് പെയ്താൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ അടിപ്പാത ‘കുളമാവും’. ശനിയാഴ്ചത്തെ മഴയിൽ അടിപ്പാതയിൽ ഒരാളുടെ അരയ്ക്കൊപ്പം ഉയരത്തിലാണ് വെള്ളംകയറിയത്.
റെയിൽവേസ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ട്, മൂന്ന് പ്ലാറ്റ് ഫോമിലേക്കും തിരിച്ചും പോകാവുന്ന വിധത്തിലാണ് അടിപ്പാത നിർമിച്ചിട്ടുള്ളത്.
ബാഗുകളുമായി അടിപ്പാതയുടെ അടുത്തെത്തി വെള്ളംനിറഞ്ഞത് കണ്ടതോടെ മടങ്ങിപ്പോകേണ്ട അവസ്ഥയിലായിരുന്നു യാത്രക്കാർ. ഇനി രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിൽനിന്ന് ലിഫ്റ്റ് കയറണമെങ്കിൽ മഴ നനയണം.
കനത്ത മഴയായിരുന്നതിനാൽ ഭൂരിഭാഗം യാത്രക്കാരും പടികൾ കയറി റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തെ ആശ്രയിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി മംഗളൂരുവിൽനിന്നെത്തിയ മാവേലി എക്സ്‌പ്രസിലെ യാത്രക്കാർ ഇതുകാരണം ഏറെ ബുദ്ധിമുട്ടിലായി. ചികിത്സയ്ക്കായും മറ്റും മംഗളൂരുവിൽ പോയി തിരിച്ചെത്തുന്നവരാണ് ഇതിലെ ഭൂരിഭാഗം യാത്രക്കാരും. ‘കനത്ത മഴയായതിൽ ലിഫ്റ്റ് കയറാനാവാതെ പടികൾ കയറിയിറങ്ങിയാണ് പലരും സ്റ്റേഷനു പുറത്തെത്തിയത്.
മംഗളൂരു വിമാനത്താവളത്തിൽനിന്ന് നിരവധി ലഗേജുമായെത്തിയവരെല്ലാം അടിപ്പാതയും ലിഫ്റ്റ് ഉപയോഗിക്കാനാവാതെ മേൽപ്പാലത്തെയുമാണ് ആശ്രയിച്ചത്. വെള്ളം നിറഞ്ഞതോടെ അടിപ്പാതയുടെ ഒരു ഭാഗത്തെ കവാടം റെയിൽവേ അധികൃതർ കസേരകൾവെച്ച് അടച്ചു.
1.45 കോടി രൂപ ചെലവഴിച്ച് 2016-ലാണ് അടിപ്പാതയുടെ നിർമാണം തുടങ്ങിയത്. 2018 സെപ്റ്റംബറിൽ ഇത് യാത്രക്കാർക്കായി തുറന്നുകൊടുത്തു. അടുത്ത മഴക്കാലത്തുതന്നെ ഇതിൽ ചോർച്ചയുണ്ടായിരുന്നു. കാലവർഷം ശക്തിപ്പെട്ട സമയങ്ങളിൽ ഇതിനുള്ളിൽ ഉറവപൊട്ടി വെള്ളം നിറയുകയും ചെയ്തിരുന്നു. അടിപ്പാതയിലെ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാൻ ഇവിടെ മുൻപ് മോട്ടോർ സ്ഥാപിച്ചിരുന്നു. എന്നാൽ, രാത്രി വൈകിയും വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടില്ല.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു തീവണ്ടികളെത്തുമ്പോഴും മറ്റുമുണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് അടിപ്പാത പണിതത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
You must be logged in to post a comment.