
തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ പുറത്തിറക്കി. തിരികെ സ്കൂളിലേക്ക് എന്ന തലക്കെട്ടോടെ പുറത്തിറക്കിയ മാർഗരേഖയിൽ എട്ട് വിഭാഗങ്ങളുണ്ട്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജും ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്.
സ്കൂൾ തുറക്കുമ്പോൾ ക്ലാസ് മുറികളെ ബയോ ബബിളായി പരിഗണിക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകൾ. കുട്ടികൾ കൂട്ടം കൂടുന്നില്ലെന്ന് അധ്യാപകർ ഉറപ്പുവരുത്തണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.
രണ്ട് ഡോസ് വാക്സീൻ അധ്യാപകർക്കും അനധ്യാപകർക്കും നിർബന്ധമാണ്. സ്കൂൾ ബസിലെ ജീവനക്കാരും വാക്സീൻ എടുത്തവരാകണം. ജീവനക്കാർക്ക് പുറമേ സ്കൂൾ പ്രദേശത്തെ കടകളിലെ ജീവനക്കാരും വാക്സീൻ എടുക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
സ്കൂൾ തുറന്നാലും ഒപ്പം ഡിജിറ്റൽ ക്ലാസും ഉണ്ടാകും. രക്ഷിതാക്കളുടെ സമ്മതമുള്ള കുട്ടികൾ മാത്രം സ്കൂളിലെത്തിയാൽ മതി. എല്ലാവരും സ്കൂളിലേക്ക് എത്തണമെന്ന് നിർബന്ധവുമില്ല. വിപുലമായ അക്കാദമിക് കലണ്ടറും പ്രസിദ്ധീകരിക്കും. ടൈംടേബിൽ പ്രത്യേകം ഉചിതമായി സജ്ജമാക്കും.
കെഎസ്ആർടിസി വിദ്യാർഥികൾക്ക് മാത്രമായി സർവീസ് നടത്തും. സ്കൂൾ ബസ് ഇല്ലാത്തിടത്ത് ജനകീയ പങ്കാളിത്തത്തോടെ പകരം വാഹനം ഒരുക്കും. ഓട്ടോയിൽ പരമാവധി മൂന്ന് വിദ്യാർഥികൾക്ക് മാത്രമാണ് യാത്രാനുമതി.
ഓരോ ക്ലാസിനും പിടിഎ യോഗം വിളിക്കും. സ്കൂളുകളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. ഓണ്‍ കോളിൽ എത്താവുന്ന ഡോക്ടർ സ്കൂളിനായി ഉണ്ടാവണം. പോലീസ് ഓഫീസർമാർക്കും പ്രത്യേക ചുമതല നൽകും. ആറ് വകുപ്പുകൾക്ക് ഏകോപന ചുമതല നൽകും.
പൊതു അവധി അല്ലാത്ത ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. ഉച്ചഭക്ഷണം നൽകുന്നത് സ്കൂളുകളുടെ സാഹചര്യം പരിഗണിച്ചായിരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് സ്പെഷൽ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സ്പെഷൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി ചേർന്ന് ഉന്നത തല യോഗം ചേർന്നിരുന്നു. ഇതിൽ രൂപീകരിച്ച നാല് അംഗ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർഗ നിർദ്ദേശങ്ങൾ തയാറാക്കിയിരിക്കുന്നത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- ബൈക്കും കാറും കൂട്ടിയിടിച്ചു; കണ്ണൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു
- കണ്ണൂര്‍ നഗരത്തില്‍ ഒഴിപ്പിക്കാനെത്തിയ കോര്പറേഷന് ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മില്‍ ഉന്തും തള്ളും; ഒടുവില്‍ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം
You must be logged in to post a comment.