ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; നാട്ടുകാര്‍ പിടികൂടി, 16കാരിക്ക് പരിക്ക്

പയ്യോളി: പെരിന്തല്‍മണ്ണ ദൃശ്യവധക്കേസിലെ പ്രതി വിനീഷ് വിനോദ് ജയിലിലേക്കുള്ള യാത്രക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. ദേശീയപാതയില്‍ പയ്യോളി ടൗണിന് വടക്കുഭാഗത്തെ സ്വകാര്യ ഹോട്ടലിന് മുന്‍വശം വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

മഞ്ചേരി സ്പെഷല്‍ സബ് ജയിലില്‍നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള യാത്രമധ്യേ പ്രതിക്ക് മൂത്രമൊഴിക്കാന്‍ വേണ്ടി റോഡരികില്‍ വാഹനം നിര്‍ത്തിയ സന്ദര്‍ഭത്തിലായിരുന്നു സംഭവം. ഓടി രക്ഷപ്പെട്ട പ്രതി സമീപത്തെ റെയില്‍വെ ഗേറ്റും കടന്ന് പയ്യോളി മീന്‍പെരിയ റോഡിലെത്തുകയായിരുന്നു. റോഡിന് സമീപം നിര്‍ത്തിയ സ്കൂട്ടറില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരെ ആക്രമിച്ച്‌ പ്രതി അതേ സ്കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന യുവാവിന്‍റെ ചെറുത്തുനില്‍പ്പില്‍ ശ്രമം വിഫലമായി.

തുടര്‍ന്ന് പൊലീസെത്തി പ്രതിയെ ജയില്‍ വാഹനത്തിലേക്ക് കയറ്റി. പയ്യോളി തടിയന്‍പറമ്പില്‍ നൗഷാദാണ് സ്കൂട്ടറില്‍ കയറി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം തടഞ്ഞത്. സ്കൂട്ടര്‍ യാത്രക്കാരായ പയ്യോളി കടപ്പുറം താരേമ്മല്‍ അന്‍വര്‍ ഹുസൈന്‍ (45), മകള്‍ ആയിഷ ഫിദ (16) എന്നിവരെയാണ് പ്രതി ആക്രമിച്ചത്.

സംഭവത്തില്‍ ആയിഷ ഫിദയുടെ കൈക്ക് പരിക്കേറ്റു. ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവും സംഘവും സ്ഥലത്തെത്തി. 2021 ജൂണ്‍ 17നാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 21കാരിയായ ദൃശ്യയെ പ്രതി വിനീഷ് വിനോദ് കൊലപ്പെടുത്തിയത്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started