കണ്ണൂരിൽ ടാപ്പില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ ആക്രമണത്തിനിരയായ വയോധിക മരിച്ചു

കണ്ണൂര്‍: ടാപ്പില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ ആക്രമണത്തിനിരയായ വയോധിക ആശുപത്രിയില്‍ മരിച്ചു.

കണ്ണൂര്‍ വാരം ഐ.എം.ടി സ്​കൂളിന്​ സമീപത്തെ വീട്ടില്‍ ഒറ്റക്ക്​​ താമസിക്കുന്ന ആയിഷ (75) ആണ്​ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ മരിച്ചത്​.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ആക്രമണമുണ്ടായത്. വീടിന് പിറകുവശത്തുള്ള പൈപ്പില്‍നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ടാണ് ഇവര്‍ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആയിഷയെ കവര്‍ച്ച സംഘം തലക്കടിച്ച്‌ വീഴ്ത്തി.

കഴുത്തിലെയും കാതിലെയും സ്വര്‍ണാഭരണങ്ങള്‍ മൂന്നംഗ സംഘം കവര്‍ന്നു. ചെവിയില്‍ നിന്ന് കമ്മല്‍ പറിച്ചെടുക്കുകയായിരുന്നു. ആക്രമണത്തില്‍ ചെവിയില്‍ ആഴത്തില്‍ മുറിവേറ്റു. അയല്‍വീട്ടുകാര്‍ എത്തുേമ്പോഴേക്കും കവര്‍ച്ച സംഘം ഓടിരക്ഷപ്പെട്ടു.

ഹിന്ദി സംസാരിക്കുന്നവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമിച്ചതെന്ന് ആയിഷ പറഞ്ഞിരുന്നു. സംഭവത്തില്‍ കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പൊലീസ് സമീപത്തെ സി.സി.ടിവികള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്.

പുറത്തുള്ള ടാപ്പ് തുറന്നിടുന്നതും മറ്റും കവര്‍ച്ച സംഘങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന തന്ത്രങ്ങളാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്‍കരുതലെടുക്കാതെ പുറത്തിറങ്ങുന്നത് അപകടകരമാണെന്നാണ് പൊലീസ് പറയുന്നത്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started