ആറളത്ത് കൊമ്പന്‍ ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലും ഏറ്റ മുറിവ് കാരണം; മുറിവുകള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കം

കണ്ണൂര്‍: ആറളത്ത് കാട്ടുകൊമ്പന്‍ ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലും ഏറ്റ മുറിവ് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആനയുടെ ശരീരത്തിലെ മുറിവുകള്‍ക്ക് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്.

കഴിഞ്ഞ ദിവസമാണ് ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴയില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാട്ടുകൊമ്പനെ കാണുന്നത്. കാലിന്‍റെ പിന്‍ഭാഗത്തും തുമ്പിക്കൈയിലും മസ്തകത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റ ആന ഇന്നലെ രാത്രി ചരിഞ്ഞു. വയനാട് ചീഫ് വെറ്റിനറി ഓഫീസറിന്‍റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.

പരിക്കേറ്റ ആന ദിവസങ്ങളായി ആറളത്തെ ഫാമിനടുത്തായി ഉള്ളകാര്യം അറിഞ്ഞിട്ടും ചികിത്സ നല്‍കാതെ കാട്ടിലേക്ക് തുരത്തിവിടാനാണ് വനം റാപ്പിഡ് റെസ്ക്യൂ ടീം ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആരോപണം കണ്ണൂര്‍ ഡിഎഫ്‌ഒ നിഷേധിച്ചു.

ഇന്നലെയാണ് സംഭവം അറിഞ്ഞതെന്നും ആ സമയത്ത് മയക്കുവെടി വയ്ക്കാനുള്ള ആരോഗ്യ നിലയിലായിരുന്നില്ല ആനയെന്നുമാണ് കണ്ണൂര്‍ ഡിഎഫ്‌ഓയുടെ വിശദീകരണം. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്നും ഡിഎഫ്‌ഒ പറഞ്ഞു. പോസ്റ്റമോര്‍ട്ടം പൂര്‍ത്തിയാക്കിയ ആനയുടെ ശരീരം വനത്തില്‍ ഉപേക്ഷിക്കും.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started